ന്യൂഡൽഹി : നോട്ട് പിൻവലിച്ച മോഡി സർക്കാരിന്റെ നടപടി ഭരണപരമായ ഒരു അസംബന്ധമായിരുന്നുവെന്ന് ആർബിഐ മുൻ ഗവർണർ സി രംഗരാജൻ. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ അത് പരിഹരിക്കാൻ ഉതകുന്ന നടപടികളല്ല മോഡി സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം വിവിധ പദ്ധതികൾക്കായുള്ള ചെലവുകൾ വർധിപ്പിക്കണം. ഈ ചെലവുകളെ മൂലധന ചെലവുകളാക്കി മാറ്റാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. എന്നാൽ റവന്യു ചെലവുകൾ വർധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് മോഡി സർക്കാർ നടപ്പാക്കുന്നത്. മൂലധന ചെലവ് വർധിക്കുമ്പോൾ സാധാരണ തൊഴിലാളികളുടെ കൈകളിൽ പണം എത്തും. ഇതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉപഭോഗ വസ്തുക്കളുടെ ചെലവ് വർധിക്കും. കള്ളപണം ഇല്ലാത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോഡി സർക്കാർ നോട്ട് പിൻവലിക്കൽ നടപ്പാക്കിയത്. നോട്ട് പിൻവലിക്കുന്നതിനൊപ്പം പുതിയ കറൻസികൾ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇത് ഉണ്ടായില്ല. ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടി. ഭൂരിഭാഗം ഇടപാടുകളും കറൻസികളിലൂടെ നടത്തുന്ന ഗ്രാമീണ മേഖലയുടെ നട്ടെല്ലൊടിച്ച നടപടിയായിരുന്ന...